Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rhine River Have

Europe

റൈൻ നദിയിൽ ജലനിരപ്പ് താഴുന്നു; ജർമനിയിൽ കപ്പൽ ഗതാഗതം നിർത്തിവച്ചു, വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്

ബർലിൻ: കഠിനമായ വേനൽച്ചൂടിലും ദീർഘ നാളത്തെ വരൾച്ചയിലും താളംതെറ്റി ജർമനി. രാജ്യത്തെ പ്രധാന ജലപാതയായ റൈൻ നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ തെക്കൻ മേഖലകളിലേക്കുള്ള ചരക്ക് കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

നദിയിലെ ജലനിരപ്പ് അപകടകരമായ വിധം താഴ്ന്നതിനെ തുടർന്ന് പ്രമുഖ കപ്പൽ ചാൽ കേന്ദ്രമായ കൗബ് (Kaub) വഴിയുള്ള ഭൂരിഭാഗം കപ്പൽ സർവീസുകളും നിർത്തിവച്ചതായി ചരക്ക് വ്യാപാരികളും പ്രാദേശിക ഭരണകൂടവും അറിയിച്ചു.Advertisementമധ്യ ജർമനിയിലെ കോബ്ലെൻസ് സമീപമുള്ള കൗബിൽ നദിയുടെ ഗേജ് അളവ് 15 സെന്റീമീറ്ററിലേക്ക് (5.9 ഇഞ്ച്) താഴ്ന്നു.

കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പ്രധാന ചാനലിലെ ആഴം നിലവിൽ 115 മുതൽ 129 സെന്റീമീറ്റർ വരെ മാത്രമാണ്. ഇതോടെ റൈൻ നദിയിലൂടെയുള്ള ചരക്കുനീക്കം രണ്ടാക്കി പിളർന്ന അവസ്ഥയിലാണെന്ന് ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ( ഗതാഗത വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ വ്യവസായ ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ജർമനിയിലെ പ്രധാന രാസവസ്തു നിർമാണ കമ്പനിയായ കോവെസ്ട്രോ (Covestro) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉൽപാദനം വെട്ടിക്കുറക്കാൻ നിർബന്ധിതരായിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന കപ്പലുകൾക്ക് സാധാരണ കൊണ്ടുപോകുന്നതിന്റെ അഞ്ചിലൊന്ന് (20%) ഭാരം മാത്രമാണ് കയറ്റാൻ സാധിക്കുന്നത്. ഇത് ചരക്കുകൂലി കുത്തനെ ഉയരാൻ ഇടയാക്കി.

ഒരു വലിയ ചരക്കു കപ്പലിലെ (1,500 ടൺ) സാധനങ്ങൾ റോഡ് മാർഗം എത്തിക്കണമെങ്കിൽ കുറഞ്ഞത് 60 ട്രക്കുകൾ വേണമെന്നിരിക്കെ, കരമാർഗമുള്ള ഗതാഗതം ഇതിനൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ചരക്കുനീക്കത്തിന് പുറമെ, പശ്ചിമ യൂറോപ്പിലെ വ്യാവസായിക കേന്ദ്രങ്ങളെയും പ്രമുഖ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റൈൻ നദി വറ്റിവരണ്ടത് നദീതീരങ്ങളിലെ വിനോദസഞ്ചാരത്തെയും ഫെറി സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Latest News

Corehub Up